Monday 26 December 2011

വിക്രമാദിത്യനും വേതാളവും - ഒരു ആധുനിക കഥ


                                                                      

      (റയില്‍വേക്വാര്‍ട്ടേഴ്സുകള്‍ കണ്ടതിനുശേഷം  മാത്രം  ഈ കഥ  വായിക്കുക )
വേതാളത്തെ തേടി വിക്രമാദിത്യന്‍  നഗരമാകെ  അലഞ്ഞു.  ആകാശം  മുട്ടുന്ന  കെട്ടിട സമുച്ചയ ങ്ങളിലെങ്ങും  വെറുതെ  തേടിയലഞ്ഞു .  പഴയ ശ്മശാനങ്ങളെല്ലാം  മാറി .  എല്ലാം  ആധുനിക  ചൂളകളും, വൈദ്യുതീകരിച്ചവയും  ആയി മാറിയ  വന്‍ നഗരത്തില്‍  തിരച്ചില്‍  വെറുതെയാണെന്ന്  മനസ്സിലാക്കി  വിക്രമാദിത്യന്‍ നിരാശനായി.
  പെട്ടെന്നാണ്  ഒരു ബോധോദയം  പോലെ  നഗരത്തിന്റെ  പടിഞ്ഞാറുവശത്തെ ഇടിഞ്ഞുവീഴാറായ   റെയില്‍വേ   ക്വാര്‍ട്ടേഴ്സു കളെ പറ്റി വിക്രമാദിത്യന്‍ ഓര്‍ത്തത്‌.  കുതിരയെ  ഉടനെ പടിഞ്ഞാറോട്ട്  തെളിച്ചു .  അവിടെ  ഇടിഞ്ഞുവീഴാറായ  ഒരു കെട്ടിടത്തിന്റെ  ഉത്തരത്തില്‍  തലകീഴായി കിടക്കുന്ന  വേതാളത്തെ  വിക്രമാദിത്യന്‍  കണ്ടു.  ആയാസപ്പെട്ട്  കയറി  വേതാളത്തെ പിടികൂടി  തോളത്തിട്ടു  വിക്രമാദിത്യന്‍  യാത്രയായി . 
     അപ്പോള്‍  വേതാളം  സംസാരിക്കാന്‍ തുടങ്ങി ."  നിന്റെ  മുഷിച്ചില്‍  തീര്‍ക്കാനായി  ഞാന്‍  ചില ചോദ്യങ്ങള്‍  ചോദിക്കാം  .  അതിനു കൃത്യമായ  ഉത്തരം  തന്നില്ലെങ്കില്‍   നിന്റെ  തല  പൊട്ടിത്തെറിച്ചു പോകും ''  .
  '' ശരി ''.  വിക്രമാദിത്യന്‍  സമ്മതിച്ചു. 
''  ഈ വിശാലമായ   ആധുനിക  നഗരത്തില്‍  എന്റെ  വാസസ്ഥലം  എങ്ങനെ  നീ കൃത്യമായി  കണ്ടു പിടിച്ചു.''
'' ദാറ്റ്സ് സിമ്പിള്‍ .  ഈ മഹാനഗരത്തില്‍  ജീര്‍ണ്ണതയുടെ  ശ്മശാനഗന്ധം  പേറുന്ന  ഒരേയൊരു  അവശേഷിപ്പു   റയില്‍വേയുടെ ഈ ക്വാര്‍ ട്ടേഴ്സുകള്‍   അല്ലാതെ   മറ്റൊരിടം  ഏതാണ് ഉള്ളത്. " വിക്രമാദിത്യന്റെ  ഉത്തരം കേട്ട് തൃപ്തനായ  വേതാളം അടുത്ത ചോദ്യം  ആലോചിക്കാന്‍ തുടങ്ങി .     .

Labels: